ന്യൂഡൽഹി: പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ കുറച്ച കേന്ദ്രസർക്കാർ നടപടി സാധാരണ ജനങ്ങൾക്ക് യാതൊരു ആശ്വാസം നൽകാത്തതും മറിച്ച് പെട്രോളിയം കന്പനികൾക്കു ലാഭം ഉറപ്പാക്കുന്ന നീക്കവുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
ഇതിലൂടെ പൊതുജനങ്ങൾക്കു ലഭിക്കേണ്ടിയിരുന്ന നേരിട്ടുള്ള വിലക്കുറവ് സർക്കാർ ബോധപൂർവം ഒഴിവാക്കി. പെട്രോളിയം കന്പനികളെ സഹായിക്കുന്നതിനായി സർക്കാരിനു ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ നികുതിയും കന്പനികളുടെ താത്പര്യത്തിനായി കേന്ദ്രസർക്കാർ നഷ്ടപ്പെടുത്തുകയാണ്. ഇതു സാധാരണ ജനങ്ങൾക്കുവേണ്ടി കൈക്കൊണ്ട തീരുമാനമല്ല.
പെട്രോളിയം കന്പനികൾ നേരിടുന്ന നഷ്ടം നികത്തുന്നതിനായുള്ള ഒരു സാന്പത്തിക ക്രമീകരണം മാത്രമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ധന നികുതികൾ ഉയർത്തി കേന്ദ്രം വൻ വരുമാനം സന്പാദിച്ചു. ഇപ്പോൾ പ്രതിസന്ധിസമയത്ത് ആ വരുമാനമുപയോഗിച്ച് കന്പനികൾക്ക് ആശ്വാസം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു